Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iranian

യുഎസ് ഉപരോധം ദുർബലം; 34 ഇറേനിയൻ കപ്പലുകൾ കടന്നുപോയെന്ന് റിപ്പോർട്ട്

ദുബായ്: യുഎസ് നാവിക ഉപരോധം മറികടക്കാൻ നിരവധി ഇറേനിയൻ കപ്പലുകൾക്ക് കഴിഞ്ഞതായി റിപ്പോർട്ട്. നാവിക ഉപരോധം ആരംഭിച്ചശേഷം ഒരു ഇറേനിയൻ കപ്പൽപോലും കടന്നുപോയിട്ടില്ലെന്ന് അമേരിക്ക അവകാശപ്പെടുന്പോഴും ഇറേനിയൻ ബന്ധമുള്ള 34 ടാങ്കറുകളെങ്കിലും യുഎസ് ഉപരോധം മറികടന്നു പോയിട്ടുണ്ടെന്ന് ചരക്കുകപ്പൽ ഡാറ്റാ ട്രാക്കിംഗ് ഏജൻസിയായ വോർടെക്‌സയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഉപരോധത്തിനിടെ 19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്തുകടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്കു പ്രവേശിക്കുകയും ചെയ്തു. ഇറേനിയൻ എണ്ണയുമായി പോയ കപ്പലുകളും ഇതിലുൾപ്പെടുന്നു. അമേരിക്കൻ ഉപരോധം ദുർബലമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നത്.

ഇറാനിൽനിന്നു പോയതിൽ കുറഞ്ഞത് ആറെണ്ണമെങ്കിലും 10.7 ദശലക്ഷം ബാരൽ വരുന്ന ഇറേനിയൻ അസംസ്‌കൃത എണ്ണയുടെ ചരക്കുമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ എണ്ണ പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറാൻ വില്പന നടത്തിയിരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നു.

പുറത്തുപോയതിൽ ഇറേനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ ഡോറെനയുമുണ്ട്. കഴിഞ്ഞ 17നാണ് ഈ കപ്പലും മറ്റൊരു ഇറേനിയൻ കപ്പലും ഉപരോധം മറികടന്നത്. 20ന് മറ്റു രണ്ട് അസംസ്‌കൃത എണ്ണ ടാങ്കറുകളും കടന്നുപോയിരുന്നു. ഡോറെനയുടെ സ്ഥാനം അവസാനമായി 18ന് ഇന്ത്യയുടെ തെക്കൻ തീരത്താണു രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് കഴിഞ്ഞവർഷം ഉപരോധം ഏർപ്പെടുത്തിയ മറ്റു നിരവധി കപ്പലുകളും ഇത്തരത്തിൽ ഉപരോധം മറികടന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ 13നാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യുഎസിന്‍റെ അവകാശവാദം. ഉപരോധം ആരംഭിച്ചശേഷം ഇതുവരെ 28 കപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവസാനമായി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്.

ഇതിനിടെ ചൈനയിൽനിന്നു വരികയായിരുന്ന ഒരു ഇറേനിയൻ കപ്പൽ യുഎസ് നാവികസേന പിടികൂടുകയും ചെയ്തിട്ടുണ്ട്. ഉപരോധം വൻ വിജയമാണെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെയും അവകാശപ്പെട്ടത്.

ഉപരോധം ലംഘിച്ച കപ്പലുകൾ

ഉപരോധം ആരംഭിച്ച ശേഷം ഏകദേശം 34 ടാങ്കറുകൾ (19 എണ്ണം ഇറാനിൽനിന്ന് പുറത്തേക്കും, 15 എണ്ണം ഇറാനിലേക്കും) അമേരിക്കൻ കണ്ണുവെട്ടിച്ച് സഞ്ചരിച്ചു.

എണ്ണക്കടത്ത്

കുറഞ്ഞത് 6 കപ്പലുകൾ 10.7 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായാണ് യാത്ര ചെയ്തത്. ഈ എണ്ണ ഇറാൻ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിക്കുന്നതെന്ന് കരുതപ്പെടുന്നു.

പ്രധാന കപ്പലുകൾ

ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ 'ഡോറെന' (Dorena) ഉപരോധം മറികടന്നവയിൽ ഉൾപ്പെടുന്നു. ഈ കപ്പൽ അവസാനമായി ഏപ്രിൽ 18-ന് ഇന്ത്യയുടെ തെക്കൻ തീരത്താണ് കണ്ടെത്തിയത്.

Latest News

Corehub Up